الاثنين، 13 فبراير 2012

എന്റെ ഹ്രുദയേശ്വരിക്ക്,


എന്റെ ഹ്രുദയേശ്വരിക്ക്,

                                        ആദ്യമേ ക്ഷമചോദിക്കട്ടെ നന്ദാ,ഇഷ്ട്ടമാണെന്നൊക്കെ പറയുന്നതിന്‌ മുന്‍പ് "ഹ്രുദയേശ്വരി" എന്നൊക്കെ വിളിച്ചതിന്‌.കണ്ടുമറയുന്ന നിമിഷങ്ങളിലെല്ലാം വിചാരിച്ചു പറയണം പറയണം എന്ന്‌.പക്ഷെ നിന്റെ മുന്‍പിലെത്തുബോള്‍ കണ്‍മഷിയുടെ കറുപ്പിനാല്‍ മിന്നിതിളങ്ങുന്ന നിന്റെ മിഴികള്‍ കാണുബോള്‍ ഞാന്‍ അധീരനാവുന്നു.ഒടുവിലാണ്‌ ഒരു എഴുത്തിലൂടെ നിന്നെ അറിയിക്കാം എന്ന്‌ വിചാരിച്ചത്‌.എങ്ങനെ തുടങ്ങുമെന്നറിയാനായി ഗൂഗിളുമുഴുവന്‍ പരതി.പിന്നെ എപ്പൊഴോ തടഞ്ഞൊരു വാക്കാണ്‌ ഹ്രുദയേശ്വരി എന്നത്‌.
                                        നന്ദാ,,നിനക്കറിയാലോ എന്നെ.എത്രയോ കാലമായി നാം അടുത്തറിയുന്നു.പഠിച്ചുനിര്‍ത്തിയ സ്ക്കൂളിന്റെ പടിവാതില്‍ക്കല്‍ മുതല്‍ പിന്നങ്ങോട്ട്‌.ഒരോണക്കാലത്ത്‌ ദാവണിയുടുത്ത്‌ നീ എന്റെ വീടിനുമുന്‍പിലൂടെ പാദസരത്തിന്റെ നേര്‍ത്തനാദവും മുഴക്കി കടന്നുപോയ നിമിഷത്തിലാണോ ഞാനാദ്യമായി നിന്നെ ഇഷ്ട്ടപ്പെട്ടുതുടങ്ങിയത്‌.അങ്ങകലെ മറഞ്ഞകലുന്ന സൂര്യന്‍ കുങ്കുമ രശ്‌മികളാല്‍ ചുവന്നു തുടത്ത സന്ധ്യയെ നോക്കി മിഴിചിമ്മിയടച്ചതുപൊലെ എത്രയോ തവണ നീയറിയാതെ എന്റെ മിഴികള്‍ നിന്റെ നേരെ അടഞ്ഞു തുറന്നിരിക്കുന്നു.എനിക്കറിയില്ല്ല നന്ദാ,സലീഷിനോടും മറ്റും നീ വല്ലാതെ കൂട്ടുകൂടി നടക്കുബോള്‍ എന്റെ മനസ്സ്‌ പിടഞ്ഞതെന്തിനെന്ന്‌.ഞാനിത്ര സ്വാര്‍ഥനാവുന്നതെന്തിനെന്ന്‌.
                                         പുറത്ത്‌ ഒരു മഴക്കുള്ള തയ്യാറെടുപ്പാണെന്ന്‌ തോന്നുന്നു.അതിനേക്കാള്‍ എത്രയോ വലിയ മഴക്കാലമാണ്‌ എന്റെയുള്ളില്‍ നിന്നെകുറിച്ചുള്ള ചിന്തകളില്‍ ആര്‍ത്തലച്ചുപെയ്യുന്നത്‌.അങ്ങുദൂരെ ഉദിച്ചുയരുന്ന സൂര്യനെ മറച്ച്‌ മേഘങ്ങള്‍ കറുത്ത പൊതിക്കെട്ടുകളായി നിരന്നുനിന്നപ്പോള്‍ ഇങ്ങുതാഴെ നേര്‍ത്തുപെയ്യുന്ന മഴയില്‍ പച്ചപുതച്ച പാടത്തിനരികില്‍ തളംകെട്ടിനില്‍ക്കുന്ന മഴവെള്ളത്തില്‍ പാതിമുങ്ങിയ റോഡിന്റെ അരികില്‍ നിന്റെയൊരു പുഞ്ജിരിക്കായി ഞാനെത്രയോ തവണ കൊതിച്ചു നിന്നു.നിനക്കറിയാമോ,വല്ലപ്പോഴും വാക്കുകള്‍ വസന്തം തീര്‍ത്ത  നിമിഷങ്ങളില്‍ മനക്കലെ മച്ചില്‍ നിന്നും മഴനനയാന്‍ കൊതിച്ച്‌ പറന്നുയര്‍ന്നൊരു പ്രാവുപോലും അസൂയയോടെ നോക്കുന്നുണ്ടായിരുന്നു.
                                          നന്ദാ,,എനിക്കുമുന്നില്‍ ഉറക്കമില്ലാത്ത രാവുകള്‍ പലവുരു കടന്നുപോയിരിക്കുന്നു.കണ്ണുകളടച്ചാല്‍ തെളിയുന്നത്‌ നിന്റെ മുഖമാണ്‌.ഇടക്കെപ്പൊഴോ ഒന്നുറങ്ങിയാല്‍പോലും എന്റെ കിനാക്കളില്‍ നിന്റെ മുഖമാണുയരുന്നത്‌.കാതുകളില്‍ നിന്റെ മൊഴികള്‍ വെള്ളരിപ്രാവുകളുടെ കുറുങ്ങല്‍പോലെ അലയടിക്കുന്നു.എന്റെയടുത്തിരുന്ന്‌ എന്തെല്ലാമോ പറയുന്ന നിന്റെ സാമിപ്യത്തിനായി,എന്റെ സ്വപ്നങ്ങള്‍ക്ക്‌ മഴവില്ലിന്റെ ഏഴഴകുവിരിയിച്ച്‌ മയില്‍പീലിയുടെ നൈര്‍മല്ല്യതയോടെ കടന്നുപോകുന്ന നിമിഷങ്ങള്‍ക്കായി എന്റെ ഹ്രുദയം വല്ലാതെ കൊതിക്കുന്നു.ഒരു നേര്‍ത്ത തണലായി,ഒരു കൊച്ചു ഇളം കാറ്റായി,പിന്നെ എപ്പൊഴൊ വിരിഞ്ഞൊരു നിശാഗന്ധിപൂവായിനീ എന്നിലേക്കണയുന്ന നിമിഷത്തെ എന്റെ ആത്മാവുപോലും ദാഹിക്കുന്നു.നന്ദാ,ഇവിടെ ഞാന്‍ എതിര്‍പ്പുകലര്‍ന്ന്‌ നിന്നില്‍ നിന്നുതിര്‍ന്നേക്കാവുന്ന മറുപടിയെ ഭയക്കുന്നു.നിശബ്ദ്തയുടെ തീനാളങ്ങളില്‍ പിടഞ്ഞ്‌ അതൊരു വരണ്ട ഉഷ്ണകാറ്റായി എന്നിലേക്കടിച്ചാല്‍ എനിക്കത്‌ സഹിക്കാനാവില്ല.എനിക്കു തന്നെ നിശ്‌ച്ചയമില്ല നന്ദാ,എന്റെ മനസ്സിനെ എത്രത്തോളം നീ കീഴടക്കിയിട്ടൂണ്ടെന്ന്‌.
                                             നന്ദാ,ഈ വാക്കുകള്‍ക്ക്‌ താല്‍ക്കാലിക വിട.ഒരു കണ്‍പോളപോലും ആലസ്യത്തിന്റെ പിടിയിലമര്‍ന്നുപോകാത്ത രാത്രിയാണെനിക്കിന്ന്‌.ഈ നിമിഷം മുതല്‍ ഉയര്‍ന്നുപൊങ്ങുന്ന എന്റെ ഹ്രുദയമിടിപ്പെനിക്ക്‌ കേള്‍ക്കാം.എന്റെ വിരലുകള്‍ ഇപ്പോഴെ വിറക്കുന്നതെനിക്കറിയാം.എന്റെയൊരുപാട്‌ സ്വപ്നങ്ങളുടെ വാതില്‍ പാളികളുടെ താക്കോല്‍ക്കൂട്ടവുമായി ഈ വരികള്‍ക്കപ്പുറത്തുള്ള മോഹങ്ങളെ ഓര്‍മിപ്പിച്ചുകൊണ്ട്‌ എന്റെ മനസ്സ്‌ നിന്റെ കൈകളിലേക്ക്‌ ഞാനിതാ അര്‍പ്പിക്കുകയാണ്‌.പ്രതീക്ഷിച്ചോട്ടെ നന്ദാ,,നിന്റെയടുക്കല്‍നിന്നും സവ്മ്യമായൊരു പുന്ചിരിയെങ്കിലും …..

                                                                                                                     സ്വന്തം,
                                                                                                                                      ഗിരി


الثلاثاء، 17 يناير 2012


അങ്ങകലെ നീയെന്തു ചെയ്യുന്നുവെന്ന്‌ എനിക്കറിയില്ല...
മൂടല്‍ മഞ്ഞിലെന്നപൊലെ അവ്യക്തമായി തെളിയുന്ന നിന്റെ രൂപം പരിഭവങ്ങളുടെ പൂക്കാലവുമായി എന്നരികിലെത്തുബോള്‍ ചിറകടിച്ചുയരുന്ന മോഹങ്ങള്‍ക്ക്‌ തൂവല്‍ സ്പര്‍ശമേകി നീ എന്റെ ഹ്രുദയത്തില്‍ കൂടുകള്‍ കൂട്ടുന്നു.
പുലരിയുടെ നേര്‍ത്തവെളിച്ചത്തില്‍ മഞ്ഞുതുള്ളികള്‍ തിളങ്ങുബോള്‍ കുസ്രുതിയൊടെ പുഞ്ജിരികുന്ന നിന്റെ മുഖം ഞാനതില്‍ കാണുന്നു.
തണുപ്പില്‍ വിറച്ചു നില്ക്കുന്ന ഭൂമിയില്‍ നിന്റെ മിഴികള്‍ തുറന്നടയുന്നതുപോലെ വെയില്‍ ഒളിച്ചുകളിക്കുന്നു.
ഒരു യാത്രാമൊഴിപോലെ മിന്നിയകലുന്ന വാക്കുകളാല്‍ നീയറിയാതെ നിന്നെ ഞാനറിയുകയാണ്‌,അകലങ്ങളുടെ വിത്യാസത്തിലും എന്റെയരികില്‍ നിന്നുയരുന്ന നിന്റെ നിശ്വാസത്തില്‍ ഞാനലിഞ്ഞുചേരുകയാണ്‌...







പ്രിയപ്പെട്ട കുട്ടൂ

നാളുകളേറെയായി നിനക്കു വേണ്ടി ഞാനൊരു വരി കുറിച്ചിട്ട്,എന്തിന്‌ ഓര്‍മകളുടെ കല്പടവുകളില്‍ പോലും ഒരു മാത്ര നിന്റെ മുഖം ഉയര്‍ന്നു വന്നിട്ട്.കുട്ടൂ,ഇവിടെ ഈ അബുദാബിയില്‍ നിന്നില്‍ നിന്നുമകന്ന് കടന്നുപോകുന്ന ദിവസങ്ങളുടെ പിറുപിറുപ്പുകള്‍ക്കിടയില്‍ സാന്ത്വനമില്ലാതെ.ഓര്‍ക്കുന്നുവോ ഞാനാദ്യം നിനക്കെഴുതിയിരുന്നത്,മറക്കില്ലെന്നറിയാം,എങ്കിലും വെറുതെ.
                                          പിന്നേ,മഴയൊക്കെ എങ്ങനെ..? വീശിയടിക്കുന്ന പൊടിക്കാറ്റില്‍ ആഞ്ഞടിക്കുന്ന മണല്തരിരികളിലെപ്പോഴൊ ഒരുവേള നാട്ടിലെ വ്രുശ്ചിക കാറ്റ് ഞാന്‍ സ്വപ്നം കാണുന്നു.പിന്നെ ഉറക്കം വരാത്ത രാത്രികളിലെപ്പോഴൊ എന്റെയരികത്തിരുന്ന് സാന്ത്വനത്തിന്റെ താരാട്ടുപാട്ട് പാടി ഉറക്കിയിരുന്ന മഴയേയും.കുട്ടൂ..ഞാന്‍ നമ്മുടെ കുട്ടികാലമോര്‍ക്കുന്നു.രഘുവിന്‌ മരം കയറാനറിയുന്നത് കൊണ്ട് അവന്‍ പറിച്ചിട്ടുതന്നിരുന്ന മാബഴങ്ങള്‍ നമ്മെളെത്ര തവണയാണ്‌ ഓടിയെടുത്തിട്ടുള്ളത്.ജയിക്കാന്‍ വേണ്ടി അമ്മാമയുടെ നിര്‍ദേശപ്രകാരം എല്ലാവരും കൂടി അബലത്തില്‍ പോയി പ്രാര്‍ത്ഥിച്ച് കുളക്കടവിലെ രസികന്‍ കുളികളുമായി നടന്ന നാളുകള്‍.കുട്ടൂ,നീ വല്ലപോഴും ഓര്‍ക്കുന്നൊ,വീണ്ടുമൊരിക്കല്ക്കൂടി നമ്മെ തേടി ആ നാളുകള്‍ എത്തിയെങ്കിലെന്ന്.
                                           കഴിഞ്ഞയേതൊ കത്തില്‍ "ജീവിതമെങ്ങനെ സുഖമാണോ..?" എന്ന് നീ ചോദിച്ചിരുന്നു.പറയാനെനിക്ക് ഒരുപാടുണ്ടായിരുന്നു.ആളൊഴിഞ്ഞ ഉല്സവപറബിലെ കുളക്കടവില്‍ പൂര്‍ണചന്ദ്രന്റെ പ്രതിബിംബവും നോക്കി ആരുമറിയാതെ ഓര്‍മകളുടെ തീരാകയങ്ങളിലാഴ്ന്ന് സ്വപ്നങ്ങളുടെ അഗാതതയില്‍ മുങ്ങിതപ്പി നിര്‍വ്രിതിയുടെ കൊടും തണുപ്പില്‍ പാതിരയുടെ ഭീകരതയിലും ഉല്സവപറബിലെ നാടകത്തില്‍ നിന്നുയരുന്ന ശബ്ദങ്ങളെ മാറ്റി നിര്‍ത്തി നീ എനിക്ക് പറഞ്ഞു തരാറുള്ള കഥകളും കേട്ട് നിന്റെയടുത്ത് കൂട്ടുകാരനായി എനിക്കിരിക്കണം. പിന്നെ,പൂക്കളുടെ മായപ്രപന്ചത്തിനാല്‍ വലയം ചെയ്യപ്പെട്ട പൊന്‍ചിങ്ങമാസത്തില്‍ പാതിരയുടെ തണുപ്പില്‍ വിരിയുന്ന മുല്ലമൊട്ടുകള്‍ പോലുള്ള നിന്റെ ചിരിയെനിക്ക് കാണണം.അകലങ്ങളിലെ ഓര്‍മകള്‍ പ്രണയത്തിന്റെ ചെറുകവിതകളില്‍ വിരിയുന്ന പുഷ്പ്പങ്ങളേക്കാള്‍ മനോഹരമാക്കാന്‍ കാലം അതിന്റെ സുന്ദരസ്വപ്നങ്ങള്‍ ഒന്നിച്ച് ചേര്‍ക്കുന്ന കൊയ്ത്തുല്സവത്തില്‍ പൂക്കളുടെ നിറഭേദങ്ങള്‍ക്കിടയില്‍ എന്റേതായൊരു പൂ കൂടിയെന്ന് പറഞ്ഞ് വലിയ പൂക്കളത്തിന്റെ അരികുകള്‍ ശരിയാക്കുന്ന നിന്റെയരികത്തിരുന്ന് കുസ്രുതിയോടെ ഒരു പൂവാ കളത്തിലിടുബോള്‍ നീയെനിക്ക് തരുന്ന നുള്ളിന്റെ വേദന സഹിച്ച് ചിരിക്കുബോള്‍ കൂടെ ചിരിക്കുന്ന നിന്റെ മുഖം എത്രയഴകാണെന്ന് പറഞ്ഞ നാളുകള്‍. മുല്ലപ്പൂ ചൂടിയ കാര്‍ക്കുന്തല്‍ കാറ്റിന്റെ സുന്ദരമായ തലോടലില്‍ തെന്നിയിളകി കൊയ്ത്തുപാട്ടിന്റെ സംഗ്ഗീതസദസ്സില്‍ തിരുവാതിരക്കളിയുടെ സെറ്റ്സാരിയുടുത്ത് കളിക്കാന്‍ പോകുന്ന തയ്യാറെടുപ്പുമായി വന്ന് പുഞ്ജിരിച്ചനേരത്തെപ്പൊഴൊ കുസ്രുതിയോടെ ഒരു കുഞ്ഞു ചുംബനം നിനക്കായി അര്‍പ്പിച്ചപ്പോള്‍ ഉദിച്ചുയര്‍ന്ന സൂര്യന്‍ പോലുമൊന്ന് കണ്ണടച്ച് പോയിരിക്കാം.അകലത്ത് കാണുന്ന നിലവിളക്കിന്റെ ചുറ്റിലുമായി പരന്നുകിടക്കുന്ന പൂക്കളുടെ വര്‍ണാഭിഷേകങ്ങള്‍ക്കൊത്ത് ചുവടുവെക്കുന്നതിനിടയില്‍ കണ്ണുകളുടെ അകലം കുറഞ്ഞുവന്ന നേരത്തെപ്പൊഴോ ഒരു കണ്ണടഞ്ഞപ്പോള്‍ നാണത്തിന്റെ വേലിയേറ്റങ്ങള്‍ നീ ഒളിപ്പിച്ചതെവിടെയാണ്‌…?പുലരിയുടെ പൊന്‍തൂവല്‍ ചാലിച്ച പ്രഭാതത്തിലെപ്പോഴൊ ഒന്നിച്ചിരുന്നപ്പോള്‍ മറയുന്ന വേദനകള്‍ കാറ്റിലലിഞ്ഞു ചേര്‍ന്ന് അകലെ ഉദിക്കുന്ന രാത്രിയുടെ ഇരുണ്ടയാമങ്ങളിലേക്കലിഞ്ഞുചേര്‍ന്നതെന്താവാം..? കുട്ടൂ..നമ്മുക്കായി ഇനിയെന്നെങ്കിലും ലഭിക്കുമോ അതുപോലുള്ള ജീവിത സന്ധ്യകള്‍.
                                         പെയ്തൊഴിയാത്ത മഴക്കാലങ്ങള്‍ എന്നുമുണ്ടായെങ്കില്‍ ..അതിലാടി തിമര്‍ക്കാന്‍ സാധിക്കുന്ന നമ്മുടെ ബാല്യക്കാലം.നമ്മള്‍ ഓടികളിച്ച പാടവരബുകള്‍.ഇടക്കുള്ള അമ്മാമ്മയുടെ വിളി.ആലിന്‍ചുവട്ടിലേക്ക് ചാഞ്ഞിറങ്ങിയിട്ടുള്ള വള്ളികളില്‍ അബലത്തില്‍ ശ്രീകോവിലിനുള്ളില്‍ കത്തിചുവിളക്കുകളാല്‍ സ്വര്‍ണ്ണചാരുതയിലമര്‍ന്നുനില്‍ക്കുന്ന ദേവിവിഗ്രഹം കാണും മട്ടിലുള്ള ഊഞ്ഞാലാട്ടം.പിന്നേ…മഴപെയ്ത് പാടമൊക്കെ നിറഞ്ഞോ..? കുട്ടൂ..ഞാനാലോചിക്കയാണ്‌..ഞാനവിടെ ആയിരുന്നെങ്കില്‍..ഇടക്കുള്ള നിന്റെ വീട്ടിലേക്കുള്ള വരവുകളില്‍ നീയെന്റെ വിശേഷങ്ങള്‍ കേള്‍ക്കാന്‍ കാതോര്‍ത്തിരിക്കുബോള്‍ പാടവരബിലൂടെ ഓടി ഞാനോരോന്ന്‌ പറയുന്നത്.എന്റെ ശ്രദ്ധ നീ ചോദിക്കുന്നതിലല്ലെന്ന് മനസ്സിലാക്കുബോള്‍ നീ പിണങ്ങുന്നു…പിന്നെ കുട്ടൂ,പഴയ മുള്ളുവേലി എങ്ങനെ,പൊളിച്ചോ..? ഓ..ഞാനിപ്പോഴും അതോര്‍ക്കുന്നു.നീയുമായി പിണങ്ങി പിന്തിരിഞ്ഞുനടക്കുന്നതിനിടയില്‍ കല്ലില്‍ തെന്നി ഞാനതിന്റെ മുകളിലേക്ക് വീണത്.അമ്മാമ്മ നിന്നെ വഴക്കുപറയുന്നത് കണ്ടപ്പൊള്‍ ഞാനാത്യം സന്തോഴിച്ചെങ്കിലും സത്യം കുട്ടൂ,പിന്നീട് ഞാന്‍ വിഷമിച്ചു..അത് അതികമായത് ഇരുട്ടിന്റെ ഏതോ മൂലയില്‍ നിന്നും ഇഴഞ്ഞെത്തി ആരും കാണാതെ കേള്‍ക്കാതെ "വേദനിച്ചോടാ.."ന്നൂള്ള കണ്ണീരില്‍ കുതിര്‍ന്ന നിന്റെ ശബ്ദ്ദം.ഓര്‍മയുടെ കാണപ്പുറങ്ങളില്‍ നിന്നുപോലും നീ അകന്നുപോയാലും മറക്കില്ല്ല അന്നെത്തെയാ നിമിഷം.
                                           കുട്ടൂ..മുന്നില്‍ ദിവസങ്ങളങ്ങനെ നീണ്ടുനിവര്‍ന്നുകിടക്കുന്നു.പ്രത്യെകിച്ചൊരു മാറ്റവുമില്ലാതെ ഓര്‍മിക്കാന്‍ ,ഓര്‍മകളുടെ തൂവല്‍സ്പര്‍ശമേല്ക്കുന്ന പേജുകളില്‍ സൂക്ഷിക്കാന്‍ പ്രത്യെകിച്ചൊന്നും തരാതെ അവയെല്ലാം കടന്നു പോകുന്നു.കുട്ടൂ…ഈ നിമിഷത്തില്‍ ഞാന്‍ തനിചാണെന്ന് തോന്നുന്നു.തിരിച്ചറിയാനാകാത്ത ഏതൊ സങ്കടം എന്റെയുള്ളിലാകെ നിറയുന്നു.സായം സന്ധ്യയില്‍ കുളിച്ചുനില്ക്കുന്ന പാടവരബിലൂടെ ആരും കാണാതെ ഏകാന്തതയിലമര്‍ന്ന് വിദൂരദ്രുശ്യങ്ങളിലേക്ക് കണ്ണും നട്ട് അങ്ങനെ നില്ക്കാന്‍ ഞാനാഗ്രഹിക്കുന്നു.ഓര്‍ക്കാന്‍ എനിക്കും നിനക്കും ഒരുപാടുണ്ട്.ഇടമുറിയാത്ത വാഹനങ്ങളുടെ തിക്കിലും തിരക്കിലും അലര്‍ച്ചയിലും മുങ്ങിനില്ക്കുന്ന ത്രുശൂരിനെ ഞനൊരുപാടിഷ്ട്ടപ്പെടുന്നുവോ..? വിശാലമായ മണല്പരപ്പുകളില്‍ ഒരു സാന്ത്വനംപോലെ ഇളകിയാടുന്ന ഈന്തപനകള്‍ ഒരു വേള മുന്നില്‍ സവ്ഹ്രുദത്തിന്റെ പുഞ്ജിരി പൊഴിക്കുബോഴും അകലെയുള്ള നാടിനെ ഓര്‍ത്ത് ഞാന്‍ വാചാലനാവുന്നു.പിന്നെ എപ്പൊഴൊ ഉയര്‍ന്നുവരുന്നൊരു നിശ്വാസവുമായി കണ്ണടച്ചിരിക്കുന്നു.
                                             കുട്ടൂ..പഴയ കൂട്ടുകാരൊടൊക്കെ എന്റെ അന്വേഷണം പറയുക.പിന്നെ..പിന്നെ എല്ലാവരോടും..ക്ലോക്കില്‍ മണി പന്ത്രണ്ടിലേക്ക് നീങ്ങുന്നു.അകലങ്ങളുടെ വിത്യാസത്തില്‍ നീ എപ്പൊഴൊ ഉറങ്ങിയിരിക്കും.കുട്ടൂ,ഞാന്‍ നിന്റെ ഓര്‍മകളുടെ ലാളനകളേറ്റുവാങ്ങി  എന്നില്‍ നിന്നുയരുന്ന ഈ വാക്കുകള്‍ താല്ക്കാലികമായി നിര്‍ത്തുന്നു..എപ്പൊഴെന്നറിയാതെയുള്ള നിന്റെ വിശേഷങ്ങളുടെ വരവും കാതോര്‍ത്ത് ഞാനിനി ഇരിക്കും,മുന്നോട്ടുള്ള പ്രതീക്ഷകളുമായി..
                                                                                                          എന്ന്,
                                                                                                                      സ്വന്തം അപ്പു...


  (ഡയറിയെഴുതാന്‍ തുടങ്ങിയ നാള്‍മുതല്‍ ഞാനൊരു കാര്യം ശ്രദ്ധിച്ചിരുന്നു.വെറുതെ ദിവസങ്ങള്‍ കുറിച്ചിട്ട് വിശേഷങ്ങള്‍ കുറിച്ചിടുന്ന ഒന്നാവരുത് അത്.ഒരു കഥപോലെ ഒരാളോട് പങ്കുവെക്കുന്ന രൂപത്തിലായിരിക്കണം അത്.അങ്ങനെയൊരാളെ “തൂവാനത്തുബികളിലെ” ക്ലാരെയെ പോലൊരാളെ എപ്പൊഴോ ഒരു ബാല്യകാലസഖിയുടെ രൂപത്തില്‍ ഞാന്‍ സ്രുഷ്ട്ടിച്ചു.അതു ചിലപ്പോള്‍ ബഷീറിന്റെ "ബാല്യകാലസഖി" വായിച്ചതിനുശേഷമോ,അല്ലെങ്കില്‍ മറ്റെവിടെയെങ്കിലും അതുപോലെയുള്ള രചനകള്‍ കണ്ടിട്ടുമോ ആവാം. അവള്‍ക്കായി കുട്ടൂ എന്നൊരു പേരും ഒപ്പം മനോഹരമായ ഒരു ഗ്രാമ പശ്ചാത്തലവും നല്കി..അവളുടെ കൂട്ടുകാര്‍,ബന്ധുക്കള്‍ ,അങ്ങനെയെല്ലാവരും എന്റേതുകൂടിയായി(വട്ടാണെന്ന് വിചാരിക്കരുത്).

കനകാംബരപൂക്കള്‍


അടിച്ചമര്‍ത്തപെടുന്ന നിയമങ്ങള്‍ക്കും അവകാശങ്ങള്‍ക്കുമെതിരെ അക്രമത്തില്‍ മുങ്ങിയൊരു സമരമുറ ആവിഷ്കരിച്ചാലതു തെറ്റാണോ മാഷേ..?ഒരു കാലത്ത് നമ്മുടെ നാട്ടില്‍ അങ്ങനെയുള്ള പ്രസ്ഥാനങ്ങള്‍ ഉണ്ടായിരുന്നില്ലേ..?
കുഞ്ഞിക്രുഷ്ണാ നീ പറയുന്നതൊക്കെ ശരി തന്നെ.പക്ഷേ നീയൊന്നാലോചിച്ചു നോക്ക്,അങ്ങിനെയിറങ്ങിതിരിക്കുന്നവരുടെ വീട്ടുകാരുടെ പ്രതീക്ഷകള്‍,ആഗ്രഹങ്ങള്‍.അങ്ങനെ നോക്കുബോള്‍ അതും ഒരുതരത്തില്‍ അടിച്ചമര്‍ത്തല്‍ തന്നെ അല്ലേ..?
മാഷേ…ഒരു നിമിഷം അവന്‍ മിണ്ടാതിരുന്നു.പിന്നെന്തിനാണ്‌ ഒരു കാലത്ത് മാഷും അതേ വഴിയിലൂടെ ചിന്തിച്ചിരുന്നത്.?ഇന്നത്തെ തലമുറ പഴയ കാഴ്ച്ചപാടുകളെ പൂര്‍ണ്ണമായും തള്ളികളഞ്ഞിട്ടില്ല മാഷേ.
ഒന്നും പറഞ്ഞില്ല.ശാന്തമായൊഴുകുന്ന പുഴയേയും നോക്കി ഇരുന്നു.
മാഷിരിക്ക്...ആരൊ ഒരു ചുവന്ന കസേര നീക്കിയിട്ടു.കാലന്‍ കുട ഒന്നു ചെരിച്ചുവെച്ച് ഇരുന്നു.കണ്ണുകള്‍ ഈറനണിഞ്ഞിരുന്നു.
എപ്പോഴാ എടുക്കണേ..? അപ്പുറത്തെ രാഘവനോട് ആരൊ ചോദിക്കുന്നു.
പത്തരക്ക്.അങ്ങനെയാരും വരാനില്ലല്ലോ പ്രത്യെകിച്ച്.അപ്പോ പിന്നെ അധികം വൈകില്ല.
അതേ,അതാണ്‌ നല്ലത്.അയാളും പറയുന്നു.
മുന്നില്‍ അടുത്തൊരു കസേരയില്‍ പത്രം കിടക്കുന്നു.മുന്‍പേജില്‍ തന്നെ നോക്കി കുഞ്ഞിക്രുഷ്ണന്‍ പുഞ്ജിരിക്കുന്നോ..? “വിദ്യാര്‍ഥി നേതാവ് മഹേഷ് വെട്ടേറ്റ് മരിച്ചു”.പക്ഷെ ഈ വാര്‍ത്ത .ഇതു വേണ്ടായിരുന്നു കുഞ്ഞിക്രുഷ്ണാ.മാഷിന്റെ കണ്ണുകള്‍ നിറഞ്ഞു തുളുബി.
മാഷേ..ശബ്ദം കേട്ട് മുഖമുയര്‍ത്തി..ധന്യ..
ഞാന്‍ പോകാണ്‌ മാഷേ..
എങ്ങനെ നീയിത് സഹിക്കും കുട്ടി എന്നര്‍ത്ഥത്തില്‍ നോക്കി.പിന്നെ മൂളി..ഉം..
കുഞ്ഞിക്രുഷ്ണാ..ആ കുട്ടിയെന്തിനാ നിന്റടുത്തൂന്ന് ഇന്നലെ കരഞ്ഞോണ്ട്‌ പോയത്..?
ഒന്നൂല്യാ മാഷേ..അവനെന്തോ എഴുതുകയായിരുന്നു.
നിന്റച്ചനിഷട്ടാവുന്നുണ്ടോ നീയെപ്പോഴുമിങ്ങനെ വായനശാലയില്‍ വന്നിരിക്കുന്നത്.?
അവന്‍ മുഖമുയര്‍ത്തി.പിന്നെ ഒന്നാലോചിച്ച് പറഞ്ഞൂ.എല്ലായ്‌പോഴും എല്ലാവരേയും ഒരു പോലെ ത്രുപ്തിപെടുത്താന്‍ പറ്റോ മാഷേ..?
ഒന്നും മിണ്ടിയില്ല.
കുഞ്ഞിക്രുഷ്ണാ നീയൊന്നിങ്ങോട്ട് വന്നെ..വിലാസിനിയാണ്`.
എന്താ ടീച്ചറേ ..അവന്‍ എഴുന്നേറ്റു പോയി..
വീടിനോട് ചേര്‍ന്നുതന്നെയാണ്‌ വായനശാലയും.എന്തെങ്കിലും ആവശ്യമുണ്ടായിരിക്കണം.എന്താണവന്‍ എഴുതുന്നത്.അറിയാനൊരാഗ്രഹം.പേനവെച്ച് അടച്ചുവെച്ച പുസ്തകം നിവര്‍ത്തി .

“കാലം ഒരുപാട് മാറിയിരിക്കുന്നു ഇന്ന്.സാഹചര്യങ്ങള്‍ അണയാത്ത തീ നാളങ്ങള്‍പോലെ ആഞ്ഞുപതിക്കുബോള്‍ രക്തം തളം കെട്ടി നില്ക്കുന്ന വഴിയോരങ്ങള്‍.രാഷ്ട്രീയ സാമുഹിക വാദികള്‍ സാമ്രാജ്യ ശക്തികളേക്കാള്‍ വെല്ലുവിളിച്ച് മുന്നേറുബോള്‍ തളം കെട്ടി നില്ക്കുന്ന ചോരയില്‍ കൊഴിഞ്ഞുവീഴുന്ന മനുഷ്യ ജീവനുകളെ വിലകല്‍പ്പിക്കാതാവുബോള്‍ വര്‍ദ്ധിച്ചുവരുന്ന പെണ്‍വാണിഭങ്ങളും ഹര്‍ത്താലുകളും മുതല്‍മുടക്കില്ലാത്ത സ്വാര്‍ത്ഥലാഭങ്ങളാവുബോള്‍ മുന്നോട്ട് നീങ്ങുന്ന പാതകളിലെവിടെയോ ഭഗത് സിങ്ങുമാര്‍ ജന്‍മമെടുക്കുന്നു.സുഭാഷ്‌ചന്ദ്രബോസ് മറഞ്ഞിരിക്കുന്നു.അഹിംസാവാദിയായ ഗാന്ധിജി തന്റെ സഹോദരങ്ങളെ ഹിംസയുടെ പാതയിലേക്ക് അനുഗ്രഹിച്ചയക്കുന്നു.അടിച്ചമര്‍ത്തപ്പെടുന്ന സാമുഹിക വ്യവസ്ത്ഥിതിയില്‍ ഒരു സമൂഹത്തിന്റെ ആഗ്രഹ സഫലീകരണത്തിനായി അവര്‍ മുന്നോട്ട് കുതിക്കുന്നു.
ഇന്ന് പണത്തിന്‌ മീതെ പരുന്തും പറക്കുമെന്ന അവസ്ഥ.പണമില്ലാത്തവന്‍ വെറും പിണം.മാറുന്ന സാഹചര്യങ്ങള്‍ സ്വന്തം ഇഷ്ട്ടപ്രകാരമാക്കുന്ന പണം.നിലക്കണം,കോടികണക്കിന്‌ ജനങ്ങളുള്ള ഇന്‍ഡ്യയില്‍ പട്ടിണിപാവങ്ങള്‍ക്കെന്ന് പറഞ്ഞ് രൂപമെടുത്തിട്ടുള്ള പ്രസ്ത്ഥാനങ്ങള്‍.എന്തു നേടി അവര്‍.?വാതോരാതെ പ്രസംഗിക്കാന്‍ മാത്രം അറിയുന്നവര്‍.വിലാപകാവ്യങ്ങള്‍ മുഴക്കുന്നവര്‍.എന്നിട്ട് ഇരുളിന്റെ മറവില്‍ തെറ്റുകളുടെ പുതിയമുഖങ്ങള്‍ അറിഞ്ഞുകൊണ്ട് അഴിച്ചുവിടുന്നതും അവര്‍ തന്നെ.കള്ളവും ചതിയുടേയും അവസാനത്തിനായി ഭൂമിയില്‍ മഹാവിഷ്ണു കല്‍ക്കിയായി അവതാരമെടുക്കുമെന്ന് പുരാണങ്ങള്‍.വേണം..ഒരു കല്ക്കിയല്ല,ഒരു പാട്‌ കല്ക്കിമാര്‍.
വാക്കുകള്‍ തീ നാളങ്ങളേക്കാള്‍ ചൂടുള്ളവയാണ്‌.അതിന്‌ ഏതൊരായുധത്തേക്കള്‍ മൂര്‍ച്ചയുമുണ്ട്.ഒരു കാലത്ത് ജനതയെ ബോധിപ്പിക്കുവാന്‍ വേണ്ടി തെരുവുകളിലാടിതിമര്‍ത്ത തെരുവുനാടകങ്ങള്‍ നമ്മുക്കുവേണ്ട.ആധൂനികതയുടെ ചിറകിലേറി പുതിയൊരു സമരമുറ ആവിഷ്ക്കരിക്കേണ്ട സമയമായി.പതറിക്കേട്ട പിറുപിറുപ്പുകള്‍ ഒന്നിച്ചുകൂടി കൂട്ടായി പ്രതികരിക്കാന്‍ തയ്യറായി നില്ക്കുന്നത് നിങ്ങളറിയുന്നില്ലേ..? പഴമയുടെ ചുവടുകള്‍ പിടിച്ച് മുന്നേറുക.നമ്മുക്ക് വേണ്ടത് പുതിയ ജനതയാണ്‌.പുതിയ മാനദ്ധണ്ടങ്ങാളാണ്.മുന്നേറുക..നിങ്ങള്‍ക്കുകൂട്ടായി ഞങ്ങളുണ്ട്..”

തരിച്ചിരുന്നുപോയി.പിന്നീടൊരിക്കല്‍ അതേ വാചകങ്ങള്‍ കലക്ട്രേറ്റിന്റെ മതിലില്‍ കണ്ടപ്പോള്‍ പരിചയഭാവം കാണിച്ചില്ല.
ഇനിയാരെങ്കിലും വരാനുണ്ടോ..? എടുക്കെല്ലേ..? ഗോവിന്ദനാണ്..
നിക്ക് ..അവന്റെ കോളേജീന്ന് ഇപ്പോ ആരൊ വിളിച്ചിരുന്നു.വഴിയില്‍ ബ്ലോക്കില്‍ കുടുങ്ങിയിരിക്കുകയാണ്‌,എടുക്കറായോന്നും ചോദിച്ച്.കുറച്ചുനേരം ​കൂടി കാക്കല്ലെ..? മദനേട്ടന്‍ ചോദിക്കുന്നു.
എന്നാ പിന്നെ അങ്ങനെ ആവട്ടെ.ഈ റോഡിലെ ഒക്കെ ഓരോ തിരക്ക്.അതിലും കൂടുതലാ കുഴികള്‌.
ചര്‍ച്ചകള്‍ റോഡിലേക്ക് വഴിമാറുന്നത് മെല്ലെ കേട്ടിരുന്നു.വെറുതെ മുറ്റത്തെ പടിഞ്ഞാറെ കോണിലേക്ക് നോക്കി.അവിടെ കനകാംബരത്തില്‍ പൂക്കള്‍ ചിരിച്ചുനില്‍ക്കുന്നു.
മാഷേ ..ഞാന്‍ മരിക്കുബോള്‍ എന്റടുത്ത് തുളസ്സിയും മറ്റുമൊന്നും വേണ്ട.ഒരു കനകാംബരത്തിന്റെ ചെടിവെച്ചാ മതി.
നീ വേണ്ടാത്തത് പറയാതെ.ശാസിച്ചു.അല്ല കനകാംബരത്തിനെന്താണിത്ര പ്രത്യെകത.?
മാഷതിന്റെ ഇലകള്‍ കണ്ടില്ലെ.അന്യൊന്യം പായാരം പറയുന്നത്.പിന്നെ ആ പൂക്കള്‍ നോക്കൂ,അതെപ്പൊഴും ചിരിക്കുകയാണ്‌ നിഷ്കളങ്കമായി.
ചിരിച്ചു..വിപ്ളവകാരികള്‍ക്കും ആഗ്രഹങ്ങളൊ..?
അതെന്താ മാഷേ അങ്ങനെ ചോദിച്ചത്.ഏതൊരു വിപ്ളവകാരിക്കും സ്വകാര്യതകളുണ്ട്.ആഗ്രഹങ്ങളും.അതിലുപരി ലക്ഷ്യങ്ങളും.
എടുക്കാണ്‌ മാഷേ..രാഘവന്‍ തട്ടി വിളിച്ചു
ഞെട്ടിപിടഞ്ഞെണീറ്റു.കരച്ചിലുകള്‍ ഉച്ചത്തിലാവുന്നു.പ്രപഞ്ജം മൊത്തം നിശ്ചലമായിരിക്കുകയാണെന്ന് തോന്നിപോയി.പരിഭവങ്ങള്‍്‌ പരാതികളായി മനസ്സിലൂടെ ഒഴുകി നടക്കുന്നു.വടക്കേപ്പുറത്തെ മാവിന്റെ വിറകുകള്‍ അടുക്കികൂട്ടിയൊരുക്കിയ ചിതയെ നോക്കി പൊട്ടികരഞ്ഞൂ.
“ലോകം മുഴുവന്‍ ചതിയാ മാഷേ..പണം ..പണത്തിനുവേണ്ടി ആരെയും മറക്കും”അടുത്തെവിടെയോ ഇരുന്ന് കുഞ്ഞിക്രുഷ്ണന്‍ മന്ദ്രിക്കുന്നു.പിന്തിരിഞ്ഞുനോക്കി.കനകാംബരപൂക്കള്‍ തലക്കുബിട്ടു നില്‍ക്കുന്നു.അതിന്റെ ചിരി മങ്ങിയിരുന്നു.

രാധ


മുറ്റത്ത് ഒരു പൂക്കളം കൂടി വിരിയുകയാണ്.ഓര്‍മകളുടെ ഇടനാഴി കളിലെവിടെയോ ഒരു കാല്‍ ചിലങ്ക ന്രുത്ത മാടുന്നു.എന്നായിരുന്നു അത്.അറിയില്ല.കാലം മനസ്സിനെ കഴുകി തുവര്‍ത്തിയിരിക്കുന്നു.ശ്രദ്ധമാറുന്നോ..?ഞാന്‍പൂക്കളത്തിലേക്ക് വീന്ടും മിഴികളൂന്നീ.എന്റെ ഭാവപകര്‍ച കന്ടിട്ടാവണം സൌദാമിനി ചൊദിച്ചൂ..
“എന്താ..എന്തൂട്ട,ആലോചിക്കണെ..?
ഞാന്‍ ഞെട്ടിയുണര്‍ന്നു.അവളാര്‍ത്തു ചിരിചൂ.ചമ്മിപ്പൊയ ഞാന്‍ പതുക്കെഅ ഇരയത്തേക്ക് കയറി.
“ഞാന്‍ ചിരിചോന്ടാണോ..?” സൌദാമിനിക്ക് വിഷമമായി..
“ ഏയ്...അല്ല ഞന്‍ ഇവിടിരുന്ന് കന്ടോളാം”
ഞാന്‍ ഇറയത്തിരുന്ന് പൂക്കളം നോക്കിയിരുന്നു.അറിയാതെപ്പൊഴൊ ഓര്‍മകള്‍ ഓടിവന്നു.
ഞാനിപ്പോള്‍ പഴയ ,ഓടിട്ട,അവിടവിടെ വിന്ടുതുടങ്ങിയ ചുവരുകളുള്ള വീടിന്റെ മുന്നിലാണ്.മുറ്റത്ത് രാധ പൂക്കളം തീര്‍ക്കുന്നു.പത്തം ക്ലസ്സിന്റെ ലഹരിയില്‍ പുസ്തകവും മടിയില്‍ പിടിച്ച് ഞാനിരിക്കുകയാണ്.പുസ്തകം മടിയിലുന്ടെന്നേ ഉള്ളൂ.സ്വതവെ സ്വപ്നജീവിയായ എന്റെ മനസ്സില്‍ ഞനൊരു രജകുമാരനും രാധയൊരു രാജകുമാരിയുമയുള്ള സ്വപ്നം ഓടിനടക്കുകയാണ്.ഇറയത്തിരിക്കുന്ന എന്നെ അവള്‍ ശ്രദ്ധിക്കുന്നുന്ടാവണം,തലക്കൊരു കിഴുക്കു വീണതോര്‍മയുന്ട്.നിലത്തുവീണ പുസ്തകം കുനിഞെടുക്കുന്നതിനിടയില്‍ ഞാനവളെ ദേഷ്യത്തൊടെ നോക്കി.
“ഉംം..ന്താ ന്നെ നോക്കി പേടിപ്പിക്കാ..?”
“പോടി മാക്കാച്ചി..”
ദേഷ്യമാദ്യം വാക്കുകളായണ്‌ പുറത്ത് ചാടിയത്..പിന്നെ അത് കൈകളിലേക്ക് കടന്നു.അവസാനം ചിതറിക്കിടക്കുന്ന പൂകളെ കന്ടപ്പോഴാണ്‌ ഒന്നടങ്ങിയത്.
സങ്കടം സഹിക്ക വയ്യാതെ പൊട്ടിക്കരയുന്ന അവളെ കളിയാക്കി ഞാന്‍ പറഞ്ഞൂ.
“നന്നായുള്ളോ..അങ്ങനെ വേണം”
ഒരു പിടി മണ്ണു വരി മുഖത്തേക്ക് എറിഞ്ഞത് ഓര്‍മയുന്ട്.പിന്നെ അപ്പടി ഇരുട്ടായിരുന്നു.അമ്മായി ഓടി വരുന്നത് ശബ്ദം കേട്ടാണ്‌ മനസ്സിലാക്കിയത്.
“എന്താടിതൊക്കെ..?” അമ്മായി ചീറി....
“അമ്മായി ഞാന്‍..”
“അതെ അമ്മേ,ഞാന്‍ പൂക്കളിടാരുന്നു.അപ്പോഴാ അപ്പുവേട്ടന്‍ വന്ന് കളം വ്രുത്തികേടാക്ക്യ..”
“ങാ ഹ..നിന്നൊടിരുന്ന് പഠിക്കാന്‍ പറഞ്ഞിട്ട്..” അമ്മായി കയ്യോങ്ങുന്നത് പാതി തുറന്ന മിഴികളിലൂടെ കന്ട ഞാന്‍ അകത്തെക്കോടി.
“ചെക്കന്‍ കൊചു കുട്ടിയാന്ന ഭാവം..”അമ്മയിയുടെ ശബ്ദ്ധം ഇറയത്തുനിന്ന് കേള്‍ക്കാമായിരുന്നു..
“എന്നോട് പിണക്കാ..?”
കുറേ നേരമായിട്ടും രാധയോട് മിന്ടാതിരുന്നപ്പോള്‍ മാവിന്‍ ചുവട്ടിലിരിക്കുന്ന എന്റെ അരികത്തേക്ക് അവള്‍ വന്നു.
“പോടി..”ഞാന്‍ ദേഷ്യവും സങ്കടവും വന്ന് ചീറി.
“എന്നാ ഞാനും മിന്ടൂല..”
അവള്‍ മാവിന്ടെ അങ്ങേ പുറത്തിരുന്ന് പഠിക്കാന്‍ തുടങ്ങി.ആരാണാവോ ഈ ഓണം കഴിഞ്ഞിട്ട് പരീക്ഷ മതിയെന്ന് വെച്ചത്.അവന്റെ തലയിലിടിത്തീ…ഞാന്‍ മനസ്സില്‍ പ്രാകി.കുറെ നേരമായപ്പൊള്‍ എന്റെ ദേഷ്യം ഉരുകി തീര്‍ന്നു..
“നിനക്കെന്താ പരീക്ഷ..?”
“കണക്ക്..”
“പറഞ്ഞു തരണോ..?”
“ഉംം..”
അതോടെ സമാധാനമായി..മെല്ലെ അവളുടെ കൈ പിടിച്ച് പറഞ്ഞു കൊടുക്കുന്നതിനിടയില്‍ ചോദിച്ചൂ.
“നിനക്കിതൊരു പ്രാവശ്യം ഞാന്‍ പറഞ്ഞു തന്നതെല്ലെ..?
“ഞാന്‍ മറന്നൂ..”
അവള്‍ പറഞ്ഞത് നുണയണെന്നവളുടെ മുഖം എടുത്തു പറഞ്ഞു .ഞാനത് ഗൌനിക്കാതിരുന്നു.
“പഠിക്കണില്ലേടാ…” എവിടുന്നൊ അമ്മായിയുടെ ശബ്ധം.
“ആആആ….” ഞാന്‍ ഓളിയിട്ടു..
“അതെ …ഓണവധിക്ക് അപ്പുവേട്ടന്റെ അമ്മ വരൊ..?” രാധയുടെഅ ശബ്ധമരികത്ത്..
“ഉംം…”ഞന്‍ മൂളി.
“ന്നിട്ടെന്നാ  വരാ..?” വിങ്ങല്‍ നിറഞ്ഞ ശബ്ധമരികെ.
“ഓണം ​കഴിഞ്ഞ്..”
“എന്റെ കളികാണനുന്ടാവോ..?”
“ഉംം..” ഞാന്‍ മൂളി…
ഓണാവധിക്ക് ഞാന്‍ വീട്ടിലേക്ക് മടങ്ങി.രാധയുടെ തിരിവാതിരക്കളി കന്ടിരുന്നു.അതു ഞാന്‍ മുടക്കിയില്ല..മൂന്നോണ സദ്യയും കഴിച്ച് മനുവുമായി ക്രിക്കെറ്റ് കളിക്കെ അമ്മ പെട്ടന്നോടി വന്നു..
“മോന്‍ വീട്ടീ പൊക്കോ ..ഞങ്ങള്‍ക്കത്യാവശ്യമായിട്ടൊരിടം വരെ പോണം.”
മനു എന്നോട് യാത്ര പറഞ്ഞ് പോയി..
“എവിടേക്കാമ്മെ..?”
അമ്മയുടെ ധ്രുതിയും ചോദിച്ചതിലെ ദേഷ്യവും മനസ്സിലാക്കിയ ഞാന്‍ പെട്ടന്ന് ഒരുങ്ങി.വീടുപൂട്ടാനുള്ള അമ്മയുടെ ധിറുതി എന്നില്‍ ഉല്കന്ടയാക്കി വളര്‍ത്തിയത് അമ്മായിയുടെ വീട്ടിലേക്കുള്ള വഴിയിലേക്ക് കാര്‍ തിരിഞ്ഞപ്പോഴായിരുന്നു.
അകലെ നീന്നേ കന്ടൂ,മുറ്റത്താള്‍ക്കൂട്ടം.അമ്മായിയുടെ അലമുറയിട്ടുള്ള കരച്ചില്‍.അമ്മയൊന്നും മിന്ടുന്നില്ല..എവിടെ നിന്നൊക്കെയൊ വന്ന ബന്ധുക്കള്‍ അവിടവിടെ ചുറ്റിപറ്റി നില്ക്കുന്നൂ.മുറ്റത്ത് പുഞ്ജിരിച്ചു നിന്ന ത്രിക്കാക്കരപ്പനേയും കളത്തേയും ആരൊ തുടച്ചു മാറ്റി.
“വിറക് പറക്കാന്‍ കുന്ന് കേരിതാത്രെ..ആരെങ്കിലും വിചാരിക്കൊ കാലു തെറ്റുമ്ന്ന്…നല്ലൊരു നേരായിട്ടേ..പാവം കുട്ട്യരുന്ന്..”
ആരൊക്കെയൊ പറയുന്നു.നടന്ന് മാവിന്‍ ചുവട്ടിലിരുന്നു.പിടിച്ചു നിര്‍ത്തിയിരുന്ന കണ്ണുന്നീര്‍ കുതിച്ചൊഴുകി..
“ഉംം..എവിടെയെത്തീ..?” സൌദാമിനിയുടെ ചോദ്യം കേട്ട് ഞെട്ടിയുണര്‍ന്നു..അറിയാതെ നിറഞ്ഞ കണ്ണുകള്‍ അവള്‍ കാണാതിരിക്കന്‍ വേന്ടി മുഖം തിരിച്ച് പതുക്കെ തുടച്ചു..
“എന്താ പറ്റിയേ….?” അവള്‍ അടുത്തു വന്നു.
“ഏയ്…ഒരു കരട് പോയതാ..”
ഞാനെഴുന്നേറ്റ് അകത്തേക്ക് നടന്നു.നാശം പിടിച്ച ഓര്‍മകള്‍.വരാന്‍ കന്ട നേരം.ഓണം ആഘോഷിക്കാനായി വാങ്ങിയ കുപ്പിക്കരുകിലേക്ക് ഞന്‍ ഗ്ലാസ്സും വെള്ളവുമായി നടന്നടുത്തൂ..


“സ്നേഹത്തിന്‌ വാക്യങ്ങളില്ല..
   വാക്കുകളെ ഉള്ളു..
        ഒപ്പം ​അര്‍ത്ഥങ്ങളും…”

                                        ശരത്ത്

അശ്വത്ഥാമാവ്‌ പറയുബോള്‍


കാട്‌.പുല്ലുകൊണ്ട്‌ മേഞ്ഞ ആ കുടിലിനു നേര്‍ക്ക്‌ ഭഗവാന്‍ മഹാവിഷ്ണു നടന്നടുത്തു.ഗര്‍ജിച്ചുകൊണ്ട്‌ അലറി നടന്നിരുന്ന സിംഹങ്ങള്‍ നിശബ്ദ്ധരായി.പറന്നുവന്നൊരു കുയില്‍ അടുത്തൊരു വാകമരത്തിന്റെ ചില്ലയിലിരുന്ന്‌ നീട്ടി പാടി.മയിലുകള്‍ മേഘങ്ങളൊന്നുമില്ലാതെ തന്നെ ഭഗവാന്റെ പാതയിലേക്കിറങ്ങി ചെന്ന്‌ ന്രുത്തം വെച്ചു.ശ്രുതിസാന്ദ്രമായൊരു സംഗീതം എവിടെനിന്നെന്നറിയാതെ കാട്ടില്‍ ഒഴുകി നടന്നു.പെട്ടന്നുള്ള ആ ഭാവമാറ്റമായിരിക്കണം കുടിലില്‍ നിന്നും ഒരു രൂപം ഇറങ്ങി വന്നു.മേലാസകലം പഴകിയ ഒരു പുതപ്പു കൊണ്ട് ആ രൂപം മൂടിപുതച്ചിരുന്നു.
അശ്വത്ഥാമാവേ..ഭഗവാന്‍ നീട്ടി വിളിച്ചു.
വീശിയടിച്ചുവന്നൊരു കാറ്റില്‍ ആ രുപത്തിന്റെ ശിരസ്സിലൂടെ മൂടിപുതച്ചിരുന്ന പുതപ്പിന്റെ തലഭാഗം മാറിപോയി.പാറിപറക്കുന്ന മുടിയിഴകള്‍.കണ്ണുകള്‍ ഉള്ളിലേക്ക്‌ കുഴിഞ്ഞിരിക്കുന്നു.നെറ്റിയില്‍ പോലും വ്രുണങ്ങള്‍ പൊട്ടിയൊഴുകുന്നു.കൈതണ്ടയില്‍ നിന്നും അകന്നുമാറിയ പുതപ്പിന്റെ അടിയിലെ വ്രുണങ്ങളില്‍ പുഴുക്കള്‍ സ്വൈര്യമായി വിഹരിക്കുന്നു.
ഓ..അങ്ങോ..? എന്താണീ വഴി…?
നിനക്ക്‌ ശാപമോക്ഷത്തിനുള്ള സമയമടുത്തിരിക്കുന്നു.നിന്റെ കഷ്ട്ടതകള്‍ക്ക്‌ പരിഹാരമാവേണ്ടിയിരിക്കുന്നു.
ഹ..ഹ..ഹ..ശാപമോക്ഷമോ..? എനിക്കോ..?വേണ്ട പ്രഭോ.എനിക്കിനിയതിന്റെ ആവശ്യമില്ല.പുരാണേതിഹാസങ്ങളില്‍ അശ്വത്ഥാമാവ്‌ തോറ്റെങ്കിലും അശ്വത്ഥാമാവ്‌ എന്നേ വിജയിച്ചിരിക്കുന്നു.മരണമില്ലാതെ ഈ കാട്ടില്‍ ഞാനീ അവസ്ത്ഥയിലലയുബോഴും എന്റെ ദിനങ്ങളെ മുന്നോട്ട്‌ നീക്കിയത്‌ ആ ചിന്തകളായിരുന്നു.അല്ലെങ്കില്‍ അങ്ങുതന്നെ പറയൂ,ഞാന്‍ ചെയ്ത കൂട്ട കുരുതിക്ക്‌ അങ്ങുതന്ന ശിക്ഷ അല്പം കടന്നുപോയില്ലെ..?ഇത്രയും വലിയ ശിക്ഷ അങ്ങെനിക്കുതന്നെങ്കില്‍ ഇന്നെത്രയൊ പേര്‍ക്ക്‌ അതിലും വലിയ ശിക്ഷകള്‍ നല്കേണ്ടിയിരിക്കുന്നു..?
അശ്വത്ഥാമാവേ..ഭഗവാന്‍ നീട്ടി വിളിച്ചു.
അങ്ങേക്കൊര്‍മയുണ്ടൊ ഒരിക്കല്‍ അരിമാവു കലക്കി തന്ന്‌ എന്നെ പാലാണെന്നു പറഞ്ഞ്‌ കുടിപ്പിച്ചത്‌.അന്ന്‌ സത്യമറിഞ്ഞ്‌ എന്നില്‍ നിന്നൊഴുകിയ കണ്ണുനീര്‍തുള്ളികളായിരുന്നൂ പിന്നീടെന്നില്‍ പകയായി വന്നത്‌.കര്‍ണ്ണന്‍...എന്റെ ഉറ്റ ചങ്ങാതി.അവന്റെ ജന്മരഹസ്യം പോലും എന്നൊടവന്‍ പറഞ്ഞിട്ടും ഞങ്ങളൊരേ ദിശയിലായിരുന്നു കഴിഞ്ഞിരുന്നത്‌.മുറപ്രകാരമുള്ള ഭൂമി കൊടുക്കാതെ ദുര്യോധനന്‍ തെറ്റുകാരനായിരിക്കാം.ഞാനും സമ്മതിക്കുന്നു.പക്ഷെ യുദ്ധ നിയമങ്ങള്‍ തെറ്റിച്ച്‌ തുടക്കടിച്ചുകൊന്നത്‌ ശരിയാണോ ദേവാ..?
അശ്വത്ഥാമവേ..അവന്റെ മരണം അങ്ങനെ ആയിരിക്കുമെന്ന്‌ കാലഘട്ടത്തില്‍ എഴുതപ്പെട്ടതാണ്‌.
പക്ഷെ ദേവാ.അങ്ങ്‌ ഒന്നു നോക്കൂ.കര്‍ണ്ണനോളം പോന്നൊരു നല്ല വ്യക്തി ആ കാലഘട്ടത്തിലുണ്ടായിരുന്നോ ദേവാ..? തുടയില്‍ തുളച്ചുകയറുന്ന വണ്ടില്‍ നിന്നുള്ള വേദനയിലും ഗുരുവിനെ ഉണര്‍ത്താതെ കര്‍ണ്ണന്‍ പിടിച്ചുനിന്നത്‌ അങ്ങോര്‍ക്കുന്നൊ..?ദേവാ, വെറും ക്ഷത്രിയ കുലത്തിന്റെ പരിധി വിട്ട്‌ ഗുരുഭക്തിയും ബഹുമാനവും അങ്ങന്നതില്‍ കണ്ടിരുന്നെങ്കില്‍ ദുഃഖിതനായിരിക്കുന്ന കര്‍ണ്ണനെ എനിക്ക്‌ കാണേണ്ടി വരില്ലായിരുന്നു.ഭഗവാന്‍ അങ്ങു നോക്കു,സ്വന്തം ഗുരുവിനെ അസ്വസ്ഥമായ കണ്ണുകളോടെ നോക്കുന്നവനും ഒടുവില്‍ ശിക്ഷ്യന്റെ കൈകള്‍ക്കു വിധേയയാകുന്ന ഗുരുവിന്റേയും എന്തിന്‌ ശിക്ഷ്യന്‌ സ്വയം വഴങ്ങികൊടുക്കുന്ന ഗുരുവുമുള്ള ഭൂമിയിലെ ഗുരുക്കന്‍മാരുടെ അവസ്ഥകള്‍ ഭഗവാന്‍ അങ്ങു കാണുന്നില്ലേ..? അങ്ങനെ നോക്കിയാല്‍ കര്‍ണ്ണന്‍ എന്തു തെറ്റാണൂ ചെയ്‌തത്‌.?അങ്ങേക്കറിയാമോ ,എന്റെ ചങ്ങാതി ചങ്ങാതിയായിരുന്നു.സുഹ്രുത്തിനെ ചതിക്കാന്‍ അവനൊരിക്കലും പഠിച്ചിരുന്നില്ല.സ്വന്തം മരണം ഏറ്റുവാങ്ങുബോഴും അവന്‍ ദുര്യൊധനനുകൊടുത്ത വാക്കുകളായിരുന്നു ഓര്‍മിച്ചിരുന്നത്‌.അവന്റെ അമ്മ അവനെ കാണാന്‍ വന്ന ദിവസം അങ്ങേക്കറിയില്ല അവനെന്റെ മുന്നില്‍ പൊട്ടികരഞ്ഞത്‌.ഒരു പുരാണങ്ങളും അത്‌ പറഞ്ഞില്ല.പാണ്ഡവരുടെ അമ്മയെ പലപ്പോഴും അകലെ നിന്നു കാണുബോഴൊക്കേയും അവന്റെ കണ്ണുകളില്‍ നിറഞ്ഞിരുന്ന രണ്ടു തുള്ളി കണ്ണുനീര്‍ ഈ എന്റെ മനസ്സിലാഴ്‌ന്നിറങ്ങിയിരുന്നു.
അശ്വത്ഥാമാവ്‌ പറഞ്ഞു നിര്‍ത്തി .സദാ പുഞ്ജിരിക്കുന്ന ഭഗവാന്റെ മുഖം വിവര്‍ണ്ണമായി.ശോകസാന്ദ്രമായൊരു മൂകത കാറ്റില്‍ പരന്നു നടന്നു.ഇടതടവില്ലാതെ ചിലച്ചിരുന്ന കൊച്ചു കിളികള്‍ പോലും നിശബ്ദ്ധമായി.
ഭഗവാന്‍ അങ്ങു നോക്കു.രാവണയുദ്ധം കഴിഞ്ഞ്‌ സീതയെ വീണ്ടെടുത്ത രാമന്‍ ഒടുവില്‍ പ്രജകളിലൊരാളുടെ സംസാരം കേട്ട്‌ സീതയുടെ പരിശുദ്ധി അളന്നില്ലേ.ഞാനൊന്നു ചോദിക്കട്ടെ ദേവാ,വിവഹത്തിനുമുന്‍പുള്ള സ്ത്രീയുടെ ജീവിതം ഏതുമാകട്ടെ അതിനുശേഷം ആ പുരുഷന്റെ കൈകളില്‍ നിന്ന്‌ അന്യ ഒരുവന്റെ കൈകളിലേക്ക്‌ ആ സ്ത്രീ എത്തിപെട്ടാല്‍,ഇനിയധവാ സ്വമനസ്സാലെ ചെന്നാലും അതവന്റെ ബലഹീനതയെല്ലെ കാണിക്കുന്നത്‌.പിന്നെ പ്രജകളിലൊരുവന്റെ സംസാരത്തില്‍ ആ സ്ത്രീയുടെ പരിശുദ്ധി അളന്നിട്ട്‌ എന്ത്‌ കാര്യം..?
അശ്വത്ഥാമാവെ..അതിന്‌ വേറെയും അവതാര ലക്ഷ്യങ്ങളുണ്ടായിരുന്നു.ഒപ്പം ഭൂമിയില്‍ നിന്ന്‌ മടക്കത്തിനൊരു കാരണവും വേണമായിരുന്നു.
ഹ..ഹ..ഹ..അശ്വത്ഥാമാവ്‌ പൊട്ടിച്ചിരിച്ചു.സ്വന്തം ഭാര്യയുടെ പാതിവ്രുത്യം പരിശോധിക്കേണ്ടി വരുന്ന ഭര്‍ത്താവിന്റെ അവസ്ഥയല്ലാതെ വേറെത്രയൊ വഴികളുണ്ടായിരുന്നു ഭുമിയില്‍ നിന്നും മടങ്ങാനങ്ങേക്ക്‌.പിന്നെ രാവണയുദ്ധം കൂടി അങ്ങ്‌ ഉദ്ധേശിച്ചിരുന്നെങ്കില്‍ തകര്‍ന്നുകിടന്നൊരു സാമ്രാജ്യം ഉയര്‍ത്തുന്നതിനിടയില്‍ ക്ഷത്രിയ ധര്‍മങ്ങള്‍ വിട്ട്‌ രാവണന്‍ പ്രവര്‍ത്തിച്ചിട്ടുണ്ടായിരിക്കാം.പക്ഷെ രാവണന്‍ സീതയെ ലങ്കക്ക്‌ ഒരു അലങ്കാരമാവാനല്ലേ മോഹിച്ചത്‌..?
ഉയര്‍ത്തപെടുന്ന ചോദ്യങ്ങള്‍ക്ക്‌ സരസനായിരുന്ന ഭഗവാന്‍ ഒന്നും മിണ്ടാതെ നിന്നു.സദാ പുഞ്ജിരിക്കുന്ന ആ മുഖം വാടിയിരുന്നു.
ഭഗവാന്‍...അങ്ങു നോക്കു,ഭൂമിയില്‍ ഇന്നെന്താണൂ നടക്കുന്നത്‌.ഭൂമിയുടെ രക്ഷിതാവെന്ന സ്ഥാനം അങ്ങയില്‍ നിന്നും അകലുകയാണൊ എന്നെനിക്ക്‌ തോന്നി പോവുകയാണ്‌.എന്തെല്ലാം അതിക്രമങ്ങളാണ്‌.ഗീതയില്‍ അങ്ങയുടെ ഒരു ഉപദേശമുണ്ട്.”മാര്‍ഗമല്ല ലക്ഷ്യമാണ്‌ പ്രധാനം” എന്ന്‌.അങ്ങനെ നോക്കിയാല്‍ ഞാന്‍ എന്ത്‌ തെറ്റാണ്‌ ചെയ്തത്‌.അല്ല എന്റെ കാര്യം പോട്ടെ…,അങ്ങയുടെ അതേ വാചകം ഇന്ന്‌ ഏതൊക്കെ രീതിയിലാണ്‌ വളച്ചൊടിക്കപെടുന്നത്‌.അതുവെച്ച്‌ മനുഷ്യര്‍ കാട്ടുന്ന ഈ പേക്കുത്തുകള്‍ എന്തിനാണങ്ങ്‌ കണ്ടില്ലെന്ന്‌ നടിക്കുന്നത്‌.ഭഗവാന്‍, ഇതെല്ലം കാണുകയും കേള്‍ക്കുകയും ചെയ്യുന്നതുകൊണ്ടാണ്‌ ഞാന്‍ എന്റെ തെറ്റുകള്‍ മറക്കുന്നത്‌.പശ്‌ചാതപിച്ചിരുന്ന എന്റെ മനസ്സിനെ ഞാനിപ്പോള്‍ വിലക്കുന്നത്‌.ഇതെല്ലം കാണുബോള്‍ അങ്ങേക്കെവിടെയൊക്കെയൊ പിഴച്ചുവെന്ന്‌ എനിക്ക്‌ തോന്നി പോവുകയാണ്‌.അവിടെ എന്റെ വിജയമങ്ങേക്ക് കാണാം.പിന്നെ എനിക്കെന്തിനീ ശാപമോക്ഷം..?
ഭഗവാന്‍ തിരിഞ്ഞു നടന്നു.കുറച്ചുനേരം ആ പോക്കു നോക്കി നിന്ന ശേഷം അശ്വത്ഥാമാവ്‌ കുടിലില്‍ തിരിച്ചു കയറി.ഗോരവനത്തില്‍ ഗര്‍ജനങ്ങള്‍ വീണ്ടും മുഴങ്ങി.അവിടെ നിന്നും ഇറങ്ങുന്നതിനിടയില്‍ തന്നെ ഭഗാവാനൊന്ന്‌ ഉറപ്പിച്ചിരുന്നു.
“സമയമായ്‌..കല്‍ക്കിയുടെ അവതാരത്തിനുള്ള സമയമായ്‌.."

നിന്റെ ഓര്‍മ്മക്ക്


ദിനരാത്രങ്ങള്‍ ഒന്നൊന്നായി അകലുബോള്‍,ജീവിതം ലക്ഷ്യപ്രധാനങ്ങളായ വിശ്വാസങ്ങളിലധിഷ്ട്ടിതമായി ബന്ധപാടോടെ ബലമായി കണക്കുകള്‍ കൂട്ടിയും കുറച്ചും ഭണ്ടാരത്തിലാക്കിയും കടന്നുപോകുബോള്‍ വഴിയബലങ്ങളിലൊന്നില്‍ ഒരു വേള തളര്‍ന്നിരിക്കുബോള്‍ അറിയാതെയെങ്കിലും ഉയര്‍ന്നുവരുന്ന ഓര്‍മകള്‍ക്കിടയിലെപ്പോഴൊ മഴത്തുള്ളികളാല്‍ ആലിംഗനത്തിലമര്‍ന്ന കറുകമരച്ചുവട്ടില്‍ പുലര്‍ക്കാലത്തെ റ്റുയ്ഷനായി ധ്രുതി പിടിചോടുന്ന നിന്റെ വരവും കാതോ്‌ര്‍ത്ത് സൈഡ് സ്റ്റാന്റില്‍ പാതി ചരിഞ്ഞിരിക്കുന്ന എന്റെ പ്രിയപ്പെട്ട ബൈക്കിനുമുകളില്‍ ഞാന്‍ നിന്നെയും കാത്തിരിക്കുന്നു.അതിനുമുന്‍പെത്രയോ തവണ കോരിചൊരിയുന്ന മഴയത്തും നനഞ്ഞു കുളിച്ച് സൈക്കിള്‍ ചവിട്ടി നിന്റെ മുന്‍പിലൂടെ ഞാന്‍ കടന്നുപോയിരിക്കുന്നു.സായന്തനത്തിന്റെ നേരിയ കുങ്കുമ രശ്മികള്‍ ചാഞ്ഞിറങ്ങിയ അബലമുറ്റം പ്രദക്ഷിണം വെച്ച് സന്ധ്യാദീപത്തിന്റെ ഭക്തിപ്രഭയാല്‍ കുളിച്ചുനില്ക്കുന്ന ദേവിക്കുമുന്നില്‍ കൈകൂപ്പി മിഴികളടച്ചുനില്ക്കുന്ന നിന്റെ മുഖമൊരുനോക്കുകാണാന്‍ എത്രയോ തവണ ഞാന്‍ കാത്തിരുന്നു…സത്യം,പലപ്പോഴും തൊന്നിയിട്ടുണ്ട്,ഒരു തവണ,ഒരൊറ്റതവണ നീ എനിക്കായി കാത്തിരുന്നെങ്കില്‍…
                                                      ഏകന്തതകളിലെപ്പോഴൊക്കെയോ തെളിഞ്ഞുവരുന്ന നിന്റെ മുഖം അകലെയെവിടെയോ ഇരുന്ന് എന്റെ നേരെ പുഞ്ജിരിക്കുന്നു.കാത്തിരിപ്പിന്റെ സ്വരം മാത്രം മുഴങ്ങുന്ന യാമങ്ങളില്‍ നിന്റെ പാദസരത്തിന്റെ നേരിയ കിലുക്കം എന്റെ കാതുകളില്‍ മുഴങ്ങുന്നു.പാടവരബത്തിനുപ്പുറത്തുനിന്നും ഒരു നേര്‍ത്ത കുയില്‍ നാദം.നീ അറിയുന്നുവോ എന്നെ.നിന്റെ പാദങ്ങള്‍ നിറഞ്ഞുകിടക്കുന്ന പാടത്തിലൂടെ പതുക്കെ പിച്ചവെച്ച് എന്റെ വീട്ടുമുറ്റത്തെ പുല്കിടുബോള്‍ പാതി വിരിയാത്ത പൂവുപോലെ എന്റെ മിഴികള്‍ നിന്റെ നേരെ നീളുന്നുവോ..? എനിക്കായി നീ നല്കാറുള്ള പാതിവിരിഞ്ഞ മന്ദഹാസം കാറ്റിന്റെ തൂവല്‍സ്പര്‍ശത്തിലലിഞ്ഞു ചേര്‍ന്ന് എന്റെ കൊച്ചുവീടിന്റെ ഇറ്യത്തായി പാതിനനഞ്ഞ നാട്ടുവഴിയിലേക്ക് നോക്കി കിടക്കുന്ന എന്നെ പുല്കിടുബോള്‍ അകലെയെവിടെയോ ഇരുന്നാ കുയില്‍ നീട്ടി പാടി…അതെന്റെ സ്വരമായിരുന്നു,നിനക്കായി ഞനര്‍പ്പിച്ച ഒരു പ്രണയഗാനം…
                                                      മറയുന്ന ഓരൊ ഓണവും വിഷുവും നല്കിയ സ്വപ്നങ്ങളേക്കാളേറെ നിന്റെ ഓര്‍മകള്‍ എനിക്കായി നല്കിയത് കാവിലെ നാഗകളങ്ങളായിരുന്നു.പാതിരയുടെ തണുപ്പില്‍ ഇളകിയാടി കളം മായ്ചുകളയുന്ന നാഗങ്ങള്‍ക്കും പുള്ളുവന്‍പാട്ടിനുമിടയിലും എന്റെ കണ്ണുകള്‍ അലസമായി കസേരയില്‍ ചാഞ്ഞിരുന്ന് പതിയെ നിന്നിലേക്കണയുന്ന ഉറക്കത്തെ കഷ്ട്ടപ്പെട്ടകറ്റി നിര്‍ത്തുന്ന നിന്റെ മുഖത്തായിരുന്നു.പലനിറങ്ങളിലാടിയുലഞ്ഞ നാഗങ്ങള്‍ക്കിടയിലെപ്പോഴൊ പതിഞ്ഞ എന്റെ മിഴികള്‍ ഒരുമാത്ര നാഗങ്ങളിലൊന്നിന്റെ ആട്ടം കണ്ട് മിഴിച്ചുനോക്കിയപ്പോള്‍ പുറത്തേക്ക് തള്ളി തിളങ്ങിനില്ക്കുന്ന ആ മിഴികളിലേക്ക് ശ്രദ്ധയൂന്നിയപ്പോള്‍ അറിയാതെ പടര്‍ന്ന വിറയല്‍ ശരീരത്തിലാകമാനം പടരുബോഴും എന്തിനെന്നറിയാതെ ഞാന്‍ നിന്നെ നോക്കുന്നുണ്ടായിരുന്നു.നീ അറിഞ്ഞുവോ അത്..? അറിയില്ല…അറിയില്ല…
                                                         മഴയുള്ള രാത്രികളില്‍ ഇരുട്ടിലാഴ്ന്നുകിടക്കുന്ന നിന്റെ വീടിന്റെ നേരിയൊരു നിഴല്‍പാടുപോലും കാണാത്ത അവസ്ഥയില്‍ സഹായവുമായെത്തിയ മിന്നല്‍ പിണരുകള്‍ പിന്നീടെന്റെ കൂട്ടുകാരായി.മഴമുഴുവന്‍ നനഞ്ഞിട്ടും നേരിയൊരു പനിപോലും തരാതെ മഴക്കാലങ്ങള്‍ എനിക്ക് കൂട്ടുകാരായപ്പോള്‍ അറിയാതെപ്പോഴൊ മുഴങ്ങിയ ഇടിവെട്ടും ശബ്ദ്ധമില്ലാതെ ചിരിച്ച മിന്നല്‍ പിണരുകളും പിന്നിടെന്റെ കൂടെ രാത്രിയുടെ ഇരുണ്ടയാമങ്ങളില്‍ ഒരുപാടുതവണ എനിക്ക് കൂട്ടായി വന്നുചേര്‍ന്നു.ഇന്ന്,ദിവസങ്ങളെത്ര കഴിഞ്ഞിരിക്കുന്നു നിന്നെ ഒരു നോക്കു കണ്ടിട്ട്.അന്ന്,ദിവസേനയുള്ള അബലത്തിലെ പ്രാര്‍ത്തനകള്‍ക്കിടയില്‍ എന്റെ അവസാനത്തെ പ്രാര്‍ത്ഥന "നിന്നെയെനിക്ക് കിട്ടണമേ" എന്നായിരുന്നു.നാഗകളത്തില്‍ നാഗങ്ങള്‍ വിരിഞ്ഞാടിയപ്പോള്‍ ഭക്തിസാന്ദ്രമായ ആ നിമിഷത്തിലും എന്റെ മുന്‍പിലിരിക്കുന്ന നിന്നെ നോക്കി ഞാന്‍ ഉരുവിട്ടുകൊണ്ടിരുന്നത് നിന്നെ കുറിച്ചായിരുന്നു,എന്നും നീയെന്റെ കൂടെയുണ്ടാവണേ എന്നായിരുന്നു.നീ ആരെയെങ്കിലും ഇഷ്ട്ടപെടുന്നുണ്ടോ എന്നറിയാഞ്ഞിട്ടുപോലും എന്റെ പ്രാര്‍ത്ഥന അല്ലെങ്കില്‍ ആലോചന അതുമാത്രമായിരുന്നു.അത്രയധികം നീ എന്നില്‍,എന്റെ സ്വപ്നങ്ങളില്‍ അലിഞ്ഞുചേര്‍ന്നിരുന്നു.
                                                      നിറഞ്ഞൊഴുകുന്ന പാടം കുളവും കടന്ന് എന്റെ വീട്ടുമുറ്റത്തെ പുല്കിയ നേരങ്ങളിലൊന്നില്‍ സവ്ഹ്രുദത്തിന്റെ വെള്ളിനൂലിഴകളിലെപ്പൊഴൊ വീണ എന്റെ വാക്കുകളാല്‍ നീ എന്നെ ഒരുപാടകറ്റി നിര്‍ത്തി.കാതരയായൊരു പക്ഷിയെപോലെ രാത്രിമഴയുടെ നേര്‍ത്ത താളവുമേന്തി നിന്നിലേക്കണയാന്‍ വെബി നിന്നിരുന്ന മനസ്സില്‍ നിന്ന് കാറ്റിലണഞ്ഞുപൊയ തിരിനാളം കണക്കെ സമയവും വഴികളും മാറ്റി നീ എന്നില്‍ നിന്ന് ഓടിയകലാന്‍ ശ്രമിച്ചു.വല്ലപ്പോഴും ആ പാടവരബിലൂടെ നടന്നുവന്നിരുന്ന നിന്റെ പാതപതനസ്വരത്താല്‍ പുളകിതയായിരുന്ന നാട്ടുവഴി എന്റെ നേരെ അത്രുപ്ത്തിയോടെ മുഖം തിരിച്ചു.എനിക്കറിയില്ല എന്തിനായിരുന്നു ഞാന്‍ നിനക്കായി വീണ്ടും വീണ്ടും കാത്തുനിന്നത്.ആ സ്വരമൊന്നു കേള്‍ക്കാന്‍ കാതോര്‍ത്തിരുന്നത്.ഒടുവില്‍ നീ എപ്പോഴെങ്കിലും എന്നെയാഗ്രഹിക്കുന്ന നിമിഷം ഞാനരികിലുണ്ടാവുമെന്ന് പറഞ്ഞകലുബോഴും പ്രതീക്ഷയുടെ അവസാന തിരിനാളവും കത്തിനില്ക്കുന്നുണ്ടായിരുന്നു.പുതിയ പ്രതീക്ഷകളുമായി ഒരുപാടുദൂരേക്ക് യാത്രയാകുബോഴും ഒരു പാട് ലക്ഷ്യങ്ങളുടെ ഇടയില്‍ മായാതെ ഒരു തീരുമാനം കൂടിയുണ്ടായിരുന്നു “മടങ്ങി എന്നു ഞാന്‍ വരുന്നുവോ,ഒരിക്കല്‍ കൂടി ചോദിക്കുമൊരു വാക്ക്..”കാരണം മായാത്ത ഒരു ചിത്രം പോലെ അത്രയധികം ആ മുഖം മനസ്സില്‍ പതിഞ്ഞിരുന്നു,മരണത്തിന്റെ തണുത്ത കരങ്ങള്‍ വാരിപുണരാന്‍ വെബുന്ന അവസാന നിമിഷത്തില്‍ കൂടി ഓര്‍ത്തിരിക്കാന്‍ പാകത്തില്‍…